ഇൻഡ്യ ഒരു ഏക സിവിൽ കോഡ് സാധ്യമാകാത്ത വിധം സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാജ്യമാകയാൽ അതാത് വൃക്തിനിയമങ്ങളിലെ അപാകതകൾ നീക്കി പരിഷ്കരിക്കലാണ് വേണ്ടത് എന്ന വിവേകപൂർണമായ, കാര്യകാരണസഹിതമായ റിപ്പോർട്ട് ആണ് അന്ന് സമർപ്പിക്കപ്പെട്ടത് എന്നതായിരിക്കാം അത് അവഗണിക്കപ്പെടാനും കാരണം
എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന നിലപാടാണ് ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചത്. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് സമരപരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് ചില ആശയ ഭിന്നതകള്‍ സംഘടനക്കകത്ത് നിലവിലുണ്ട്.
ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഏകാധിപത്യ ഭരണം നടത്താനായി മതവും സനാതനവും അടിച്ചേല്‍പ്പിക്കുകയാണ്. ബിജെപിക്ക് യൂണീഫോം സിവില്‍ കോഡ് അവരെ എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യാനുളള ഉപാധിയാണ്.
രാജ്യത്ത് ദളിതുകള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെടുകയാണ്. അയിത്തം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഇത്തരം കാര്യങ്ങളൊന്നും നിയമം മൂലം തടയാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരൊറ്റ നിയമം ഒരു നീതി എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല.
നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ ഭൂരിപക്ഷമുണ്ടായേക്കാം. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാം നശിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകേ ഒന്നായി രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.